Sunday, November 8, 2009

ദൃശ്യങ്ങളുടെ നോവുകള്‍

അഭിമുഖം
ഷാജി പട്ടണം/സുനില്‍ ഫൈസല്‍

2008ല്‍ ഗോവയില്‍ നടന്ന അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലിലെ പനോരമ വിഭാഗത്തിലെ ആദ്യ ചിത്രമായിരുന്ന “വേരുകളുടെ” ക്യാമറാമാനായ ഷാജി പട്ടണം സംസാരിച്ചത്..
കൈരളി ടി.വി.യുടെ കോഴിക്കോട് ബ്യൂറോയിലെ ക്യാമറാമാന്‍ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപോയപ്പോള്‍ പകരക്കാരനായി കുറച്ചു ദിവസത്തേക്ക് താല്‍ക്കാലികമായാണ് കൊച്ചിയില്‍ നിന്നും കോഴിക്കോടെത്തുന്നത്. മുത്തങ്ങ വനഭൂമിയിലെ ആദിവാസി ഗോത്രമഹാസഭയുടെ സമരം ചിത്രീകരിക്കാന്‍ വയനാട്ടിലേക്ക് പുറപ്പെടുമ്പോള്‍ അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. നാദാപുരം കലാപബാധിത പ്രദേശങ്ങളിലും, ഉരുള്‍പൊട്ടലില്‍ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജ് യാത്രപറഞ്ഞ ഇടുക്കിയിലെ വെള്ളിയാണി മലയിലും, കന്നട സിനിമാതാരം രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ കര്‍ണ്ണാടക, തമിഴ്നാട് ഉള്‍വനങ്ങളിലൂടെ കണ്ണും കാതുമായി നടന്നപ്പോഴും, നാട്ടിലിറങ്ങിയ പുലി പാലക്കാടിനെ വിറപ്പിച്ചതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴെല്ലാം സ്വന്തം ജീവന് അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് നിശ്ചയമുണ്ടായിരുന്നു. മരണം മുഖാമുഖം കാണുമ്പോഴും ലോകത്തിന്റെ മുമ്പില്‍ ദൃശ്യങ്ങളെത്തിക്കാനുള്ള വെല്ലുവിളികളോരോന്നും അതിസഹസികമായാണ് ഏറ്റെടുത്തത്.മുത്തങ്ങയില്‍ വെടിവെപ്പു നടക്കുന്നതിനു മുമ്പ് ഞാന്‍ സമരകേന്ദ്രത്തില്‍ പ്രധാന ക്യാമ്പിനടുത്തായിരുന്നു. അപ്പോഴാണ് ഗോത്രമഹാസഭാ പ്രവര്‍ത്തകനായ അശോകന്‍ വന്നു പറയുന്നത്.
“ധൈര്യമുള്ളവര്‍ക്ക് ക്യാമ്പിനുള്ളിലേക്ക് വരാം.”
ഈ സമയം പോലീസും ഫോറസ്റ്റുദ്യോഗസ്ഥരും ക്യാമ്പിനു പുറത്തുണ്ടായിരുന്നു.

ഫോട്ടോഗ്രാഫര്‍ ബിജോയിയൊത്ത് പോലീസുകാരെ ബന്ദികളാക്കിയ സ്ഥലത്തേക്കു ചെന്നു. ക്യാമ്പിനു മുമ്പിലെത്തിയപ്പോള്‍ മുഖത്ത് ചോരയൊലിച്ചിറങ്ങിക്കൊണ്ടിരുന്ന ചെറുപ്പക്കാരനായ ആദിവാസി യുവാവ് കൈപിടിച്ച് പുറകിലേക്കു തിരിച്ചുകൊണ്ടു ചോദിച്ചു.

“ഏതു ടീവീന്നാ...”
ഞങ്ങളെയും ബന്ദിയാക്കാവുന്ന ഒരവസ്ഥയിലായിരുന്നു അപ്പോള്‍.
“സമരത്തിന്റെ വാര്‍ത്ത കൊടുക്കാന്‍ വന്നതാണ്. ഉപദ്രവിക്കരുത്.”
“ഉപദ്രവിക്കണ്ട വിട്”. പരുക്കന്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. അതു ഗീതാനന്ദനായിരുന്നു.
“ചേട്ടാ ഞാന്‍ ഷാജി. കൈരളി ടീവീന്നാണ്”.
“പിന്നീട് സംസാരിക്കാം. അതെടുത്തു കൊള്ളൂ”.
വെട്ടേറ്റു കിടക്കുന്നവര്‍ക്ക് വെള്ളം കൊടുക്കുമ്പോള്‍ അശോകന്‍ പറഞ്ഞു.
“വെള്ളം കൊടുക്കുന്നതെടുത്തോളൂ”
മരണപ്പെട്ട പോലീസുകാരന്‍ വിനോദ് “എന്റെ ഫോട്ടോയെടുക്കരുത്” എന്നു പറയുന്നുണ്ടായിരുന്നു.

ക്യാമ്പിനു പുറത്ത് ദൂരെ മാറി നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകരെ പോലീസ് അടിച്ചോടിക്കുന്ന സമയം ഞങ്ങളെ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തി. പത്രക്കാരെയും ഫോട്ടോഗ്രാഫര്‍മാരെയും പേപ്പട്ടികളെപോലെയാണ് പോലീസ് നേരിട്ടത്. പോലീസ് തോക്കും ലാത്തിയുമായി ആദിവാസികള്‍ക്കു നേരെ ഇരച്ചു കയറി.റബ്ബര്‍ ബുള്ളറ്റേറ്റ് ആദിവാസികള്‍ വീണു. പോലീസ് ഓടിച്ചപ്പോള്‍ പുറകില്‍ നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും വാവിട്ട നിലവിളി കേള്‍ക്കുന്നുണ്ടായിരുന്നു. ഓടി രക്ഷപ്പെടാന്‍ തോന്നിയില്ല. പോലീസിന്റെ കണ്ണുവെട്ടിച്ച് കാട്ടുവള്ളി പടര്‍ന്ന ഒരു മരത്തില്‍ പൊത്തിപ്പിടിച്ചു കയറി. അപ്പോഴേക്കും വെടിവെപ്പു തുടങ്ങിയിരുന്നു. ചുറ്റും ഭീകരാവസ്ഥയായിരുന്നു. സ്ത്രീകളേയും കുട്ടികളെയും അതിക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.കുറ്റിക്കാട്ടിലൊളിച്ചു നിന്ന ഗര്‍ഭിണിയായ ഒരു സ്ത്രീയെ മുടിക്കുത്തിന് പിടിച്ചു വലിച്ച് ബൂട്ടുകൊണ്ട് ചവിട്ടുമ്പോള്‍ അതി ദയനീയമായി നിലവിളിക്കുന്നുണ്ടായിരുന്നു. പ്രായമായ ഒരു ആദിവാസി സ്ത്രീയുടെ തലക്ക് തോക്കിന്റെ പാത്തികൊണ്ടിടിച്ചു. രണ്ടാമതും അടിച്ചപ്പോള്‍ അവര്‍ തലവെട്ടിച്ചു. അപ്പോള്‍ ഒക്കത്തിരുന്ന കുട്ടിയുടെ തലയിലാണ് അടിയേറ്റത്. കുട്ടിയുടെ തലപൊട്ടി ചോരയൊഴുകി.പോലീസ് ഭീകരമായി മര്‍ദ്ദിക്കുമ്പോള്‍ ഒന്നോ രണ്ടൊ ആദിവാസി യുവാക്കള്‍ മാത്രമാണ് തിരിച്ചു പ്രതികരിച്ചത്. ബാക്കിയെല്ലാവരും കാട്ടിലേക്ക് തിരിഞ്ഞോടുകയായിരുന്നു. നിലത്ത് ജീവച്ഛവമായി ബോധമറ്റു കിടന്നിരുന്ന നാലുപേരെ തോക്കിന്റെ പാത്തികൊണ്ടും മരക്കഷണം ഉപയോഗിച്ചും പോലീസ് പെരുമാറുന്നുണ്ടായിരുന്നു. അപ്പോള്‍ അവരില്‍ നിന്നും ഒരു നിലവിളിപോലുമുണ്ടായില്ല.

തിരിഞ്ഞോടുന്ന സ്ത്രീയുടെ മുടിക്കുത്തിനു പിടിച്ച് പോലീസുകാരന്‍ വലിച്ചിഴക്കുമ്പോഴാണ് മരത്തിനു മുകളിലെ ക്യാമറക്കാരനെ കണ്ടത്. ആദിവാസി സ്ത്രീയെ വിട്ട് പോലീസ് മരച്ചുവട്ടിലേക്ക് പാഞ്ഞു വന്നു. ഇറങ്ങിയില്ലെങ്കില്‍ വെടിവെക്കുമെന്നായിരുന്നു ഭീഷണി. ക്യാമറയുമായി മരത്തില്‍ നിന്നും ഊര്‍ന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണു, എഴുന്നേറ്റ് ഓടി, പുറകേ പോലീസുകാരുമുണ്ടായിരുന്നു.

വള്ളിപ്പടര്‍പ്പില്‍ കാലുടക്കി കമിഴ്ന്നു വീണപ്പോഴാണ് മനസ്സുപോലെ ക്യാമറ പ്രവര്‍ത്തിച്ചത്. ഇജക്ട് ചെയ്ത് കാസറ്റ് പുറത്തു വന്നു. അപ്പോഴാണ് കാസറ്റ് നഷ്ടപ്പെടുത്തരുതെന്ന ചിന്തയുണര്‍ന്നത്. വീണിടത്തു നിന്നെഴുന്നേല്‍ക്കാതെ ധൃതിയില്‍ കാസറ്റെടുത്ത് ജീന്‍സിനു കീഴെ അടിവസ്ത്രത്തിനുള്ളില്‍ തിരുകി, ചെറിയ കാസറ്റായിരുന്നു അത്.

അപ്പോഴേക്കും ഒരു കൂട്ടം പോലീസുകാര്‍ ചുറ്റും വളഞ്ഞിരുന്നു. ലാത്തികൊണ്ടും തോക്കിന്റെ പാത്തികൊണ്ടും തല്ലി. ബൂട്ടിട്ട് ചവിട്ടി. ഒരു പോലീസുകാരന്റെ കാലില്‍ കെട്ടിപ്പിടിച്ച് ഞാന്‍ നിലവിളിച്ചു. ജീവനുവേണ്ടി അത്രക്ക് ആര്‍ത്തിയോടെ ഞാനൊരിക്കലും യാചിച്ചിട്ടില്ല.

“മതി ഇനി അടിക്കണ്ട” എന്നൊരാള്‍ പറയുന്നത് കേട്ടു. കഴുത്തിനു പിടിച്ച് തൂക്കിയെടുത്ത് കാസറ്റ് ആവശ്യപ്പെട്ടു. രണ്ടു കാസറ്റിടാനുള്ള സംവിധാനമുള്ള ക്യാമറയായതുകൊണ്ട് ബ്ലാങ്ക് കാസറ്റ് എടുത്തു കൊടുക്കുമ്പോള്‍ ഒട്ടും മനസ്താപം തോന്നിയില്ല. ഷൂട്ടു ചെയ്ത കാസറ്റാണെന്നു കരുതി പോലീസുകാര്‍ അട്ടഹസിക്കുമ്പോള്‍ ഞാന്‍ ക്യാമറയുമെടുത്ത് വലിഞ്ഞു നടന്നു. ഇടക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പോലീസ് ആഫീസര്‍ ആക്രോശിക്കുന്നത് കേട്ടു. “അവന്‍ രക്ഷപ്പെടരുത്”.

ഉള്ള കരുത്തുമെടുത്ത് ഓടി, പുറകെ പോലീസുകാരുണ്ടായിരുന്നു. ഇല്ലിക്കാടു നിറഞ്ഞ ഒരു സ്ഥലത്തെത്തി തിരിഞ്ഞപ്പോള്‍ പോലീസുകാരെ കണ്ടില്ല. കുറെക്കൂടി മുമ്പോട്ടു നടന്നു.

അപ്പോള്‍ അതുവഴി കൈലിയുടുത്ത രണ്ടുപേര്‍ നടന്നു വരുന്നുണ്ടായിരുന്നു. ചോരയൊലിച്ചു നില്‍ക്കുന്ന എന്നെ കണ്ട് അവര്‍ ഭയന്നു കാണണം. രക്ഷിക്കണമെന്നു പറഞ്ഞിട്ടവര്‍ ഗൌനിച്ചില്ല. അവര്‍ വേഗം അകന്നു പോകാനാണ് ശ്രമിച്ചത്. കരഞ്ഞുകൊണ്ട് റോഡെങ്ങോട്ടേക്കാണെന്ന് കാണിച്ചു തന്നാല്‍ മതിയെന്നു യാചിച്ചു. ദയ തോന്നിയതുകൊണ്ടാവണം ഒരാള്‍ പോകേണ്ട വഴി ചൂണ്ടി തന്നു. നേരമിരുണ്ടു വരുകയായിരുന്നു. ആ വഴി കുറച്ചു നടന്നപ്പോള്‍ കൈരളി റിപ്പോര്‍ട്ടര്‍ സുഭാഷേട്ടനെയും മറ്റു പത്രക്കാരെയും കണ്ടു.

പോലീസ് പിന്തുടരുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ ക്യാമറ വാങ്ങി സുഭാഷേട്ടന്‍ എന്നോട് രക്ഷപ്പെട്ടോളാന്‍ പറഞ്ഞു. മെയിന്‍ റോഡിലെത്തിയപ്പോള്‍ അതു വഴി വന്ന ഓട്ടോറിക്ഷക്കു കൈ നീട്ടിയിട്ടും നിര്‍ത്തിയില്ല. റോഡില്‍ വെച്ചാണ് പിന്നീട് ഫോട്ടോഗ്രാഫര്‍ ബിജോയിയെ കാണുന്നത്. തലയ്ക്ക് അടിയേറ്റ് രക്തമൊലിപ്പിച്ചു നില്‍ക്കുകയാണ്. ഫിലിമെടുത്ത് പോലീസ് അടിച്ചു പൊളിച്ച ക്യാമറയും അവന്റെ കൈവശമുണ്ടായിരുന്നു.
മുത്തങ്ങ ജംഗ്ഷനില്‍ പോലീസ് സെര്‍ച്ചു ചെയ്യുന്ന വിവരം ബിജോയിയാണ് പറഞ്ഞത്. “നമുക്കു പിരിയാം. ഒരാളെങ്കിലും രക്ഷപ്പെടുമല്ലോ. ഒന്നിച്ചായാല്‍ രണ്ടുപേരേയും പോലീസ് പിടിക്കും.”

നേരമിരുട്ടിയപ്പോഴാണ് കാടിനോടു ചേര്‍ന്ന് റോഡരികെ ഒരു വെള്ള മാരുതി വാന്‍ നില്‍ക്കുന്നത് കണ്ടത്. ഇപ്പോഴോര്‍ക്കുമ്പോള്‍ ആ സമയത്ത് ആ വാഹനം എനിക്കു വേണ്ടി വന്നതു പോലെയാണ് തോന്നുന്നത്. ഡ്രൈവര്‍ സീറ്റിലിരുന്ന ചേട്ടനോട് ദയനീയാവസ്ഥ പറഞ്ഞു. ചോരയൊലിച്ചു നിന്ന എന്നോട് കയറാന്‍ പറഞ്ഞു. വാന്‍ സുല്‍ത്താന്‍ ബത്തേരിയിലേക്ക് പായുമ്പോള്‍ ആരുടെ വാഹനമാണ് എന്തു ധൈര്യത്തിലാണ് കയറിയത് എന്നതിനെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. ബത്തേരി ടൌണില്‍ എന്നെ ഇറക്കിയ ശേഷം വാന്‍ തിരികെ പോയി. ഓര്‍ക്കുമ്പോള്‍ ജീവിതം തിരികെ കിട്ടിയ നന്ദിയുണ്ട്.
തീരെ അവശനായിരുന്നു. ഒരു കടത്തിണ്ണയുടെ ഇരുണ്ട മൂലയില്‍ കയറിയിരുന്നു.

ചെറുപ്പം മുതലേ ഫോട്ടോയെടുക്കാനായി ക്യാമറയുമെടുത്ത് അലഞ്ഞു നടക്കുക എന്റെയൊരു ശീലമായിരുന്നു. അമ്മാവനും സിനിമാ മേക്കപ്പ്മാനുമായ റഷീദ് പട്ടണമാണ് എന്നെ പ്രോത്സാഹിപ്പിച്ചത്.
ഫോട്ടോഗ്രാഫിയിലുള്ള പരിചയം കൊണ്ടും ആത്മവിശ്വാസം കൊണ്ടും പറയുകയാണ്. നമ്മള്‍ കാണുന്ന ഒരാള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ എനിക്ക് കഴിയാറുണ്ട്. ആ ഒരു വിശ്വാസത്തിലാണ് ബത്തേരിയിലെ ഒരു ഓട്ടോ ഡ്രൈവറെ സമീപിച്ച് സഹായിക്കണമെന്ന് പറഞ്ഞത്. അയാളെനിക്ക് സോഡ വാങ്ങി തന്നു. ഇരുപതു രൂപയും തന്നു. എന്റെ കൈയ്യിലെ പേഴ്സ് നഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് ഓഫീസിലേക്ക് ഫോണ്‍ ചെയ്തു വിവരമറിയിച്ചു. ഒരു കവറില്‍ കാസറ്റിട്ട് കോഴിക്കോട് പോകുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സമീപിച്ചു. ഡ്രൈവറെ കണ്ടപ്പോള്‍ തന്നെ പണത്തിന് ആര്‍ത്തിയുള്ള സ്വഭവക്കാരനാണെന്നു തോന്നിയിരുന്നു. കാസറ്റ് ഏല്‍പ്പിച്ച് തിരിഞ്ഞപ്പോള്‍ ഡ്രൈവര്‍ ചോദിക്കുകയാണ്.
“അങ്ങനെയങ്ങ് പോയാലോ”
കയ്യില്‍ ബാക്കിയുള്ള 12 രൂപ ഡ്രൈവര്‍ക്കു കൊടുത്തു. എന്റെ അപ്പോഴത്തെ മുഖം കണ്ടാര്‍ അഞ്ചുകാശ് ചോദിക്കാന്‍ ആര്‍ക്കും മനസ്സു വരില്ല.

എത്രയും പെട്ടെന്ന് കാസറ്റ് വയനാട് കടന്ന് സ്റ്റുഡിയോയിലെത്തണമെന്നായിരുന്നു അപ്പോഴത്തെ ചിന്ത. നഷ്ടപ്പെടില്ല എന്ന വിശ്വാസവുമുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് കോഴിക്കോട് വരെ ബസ്സോടിച്ചേ പറ്റൂ. കോഴിക്കോട് സ്റ്റാന്റില്‍ ടോണി കാത്തു നില്‍ക്കുന്നുമുണ്ട്. വലിയൊരു ആശ്വാസത്തോടെ നില്‍ക്കുമ്പോഴാണ് സുഭാഷേട്ടന്‍ വാനുമായി അന്വേഷിച്ചെത്തിയത്.

അന്നു രാത്രി 10.30ന്റെ വാര്‍ത്താ ബുള്ളറ്റിനില്‍ മുത്തങ്ങയിലെ പോലീസ് ഭീകരതയുടെ ദൃശ്യങ്ങള്‍ ‘കൈരളി’ ലോകത്തെ കാണിച്ചു.
“പോലീസെന്നെ കൊല്ലുമെന്നാണ് ഞാന്‍ കരുതിയത്. ബോഡി പോസ്റ്റുമോര്‍ട്ടത്തിന് മെഡിക്കല്‍ കോളേജിലെത്തുമ്പോഴെങ്കിലും കാസറ്റ് പുറത്തെത്തണമെന്നായിരുന്നു എന്റെ ചിന്ത”.

പോലീസ് കഠിനമായി മര്‍ദ്ദിക്കുകയും ചവിട്ടുക്കൂട്ടുകയും ചെയ്തതിന്റെ വേദനയെക്കാളേറെ വനത്തില്‍ നിന്നുയര്‍ന്ന ആദിവസി സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളിയാണ് ഇപ്പോഴും അസ്വസ്ഥപ്പെടുത്തുന്നതെന്നു ഷാജി പറയുന്നു.

നാട്ടുപച്ചയില് പ്രസിദ്ധീകരിച്ചത്.
ചിത്രങ്ങള് കടപ്പാട്‍: www.keralatourismwatch.org

Saturday, February 28, 2009

വയനാട് ചുരത്തില്‍ നിന്ന്

വയനാട് ചുരം ഇറങ്ങിയും കയറിയും ഒരുപാട് യാത്രകള്‍ ഉണ്ടായിട്ടുണ്ട്.
കുഞ്ഞുനാളില്‍ ചുരത്തിലൂടെ യാത്ര പൊകുന്നേരം പേടിയായിരുന്നു. ചുരം കഴിയും വരെ പ്രാര്‍ത്ഥനയായിരുന്നു..അന്നൊക്കെ ചുരം വഴിയും ഇടുങ്ങിയതായിരുന്നു. എന്നും ബ്ലോക്കുണ്ടാകും.
ഇപ്പോള്‍ നാഷണല്‍ ഹൈവേ ആയതില്‍ പിന്നെ വീതി കൂട്ടി. എന്നാലും ബ്ലോക്കിന് കുറവില്ല.
രാവിലെ ഏഴര മണിക്ക് കോഴിക്കോടെത്താന്‍ പുലറ്ച്ചേ 4.30 നു ബസ്സില്‍ കയറിയതാണ്.ചുരത്തിലെത്തിയപ്പോള്‍ ബ്ലോക്ക്. മാര്‍ബിള്‍ കയറ്റിയ ലോറി രാത്രി പാറയിലിടിച്ചു മറിഞ്ഞതാണു കാരണം..
യാത്രക്കാരുടെ ഷെഡ്യൂള്‍ മൊത്തം തെറ്റിക്കാണും..രാവിലെ 3.30 നു തടസ്സപ്പെട്ട വഴി 11.30 ആയപ്പോ‍ഴാണ് ശരിയായത്..
ആറാം വളവിലെ തടസ്സം മാറാന്‍ സമയമെടുക്കുമെന്നു മനസ്സിലാക്കി ഇറങ്ങി നടന്ന യാത്രക്കാരുടെ കൂടെ ഞാനും വെച്ചു പിടിച്ചു. അടിവാരത്തേക്ക്..രാവിലെ നടത്തം ചുരം റോഡിലൂടെ..കുരങ്ങന്മാരെ കണ്ട്..കാനന ഭംഗി കണ്ട്...‍



മെയില് ചെയ്ത ഫോട്ടോ മാത്രുഭൂമി, മനോരമ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മനോരമ ബൈലൈനും തന്നു. ദേശാഭിമാനിയും മറ്റൊരു ചിത്രം കൊടുത്തു.


മുന്‍പ് രണ്ടു മൂന്നു തവണ ചുരം നടന്നിറങ്ങിയിട്ടുണ്ട്. ഒരിക്കല്‍ ഒരു മഴക്കാലത്ത് സുഹ്രുത്തുക്കളുടെ കൂടെ നനഞ്ഞു കൂക്കി വിളിച്ച്..
മറ്റൊരിക്കല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്വാശ്രയപദയാത്രയില്‍ അംഗമായും ചുരം നടന്നിറങ്ങിയിട്ടുണ്ട്..അതും മഴയുള്ള ഒരു ജൂണ്‍ മാസമായിരുന്നു..

Tuesday, February 24, 2009

കാക്കിക്കുള്ളില്‍ വിശുദ്ധരില്ല



വിങ്ങിപ്പൊട്ടി നില്‍ക്കുന്ന അമ്മ
ജ്വലിച്ചു നില്‍ക്കുന്ന അച്ഛന്‍
കാര്‍മേഘവും സൂര്യവെളിച്ചവുമില്ലാതെ
മഴവില്ലില്ലെന്ന തിരിച്ചറിവ്‌...


സ്‌ത്രീ പുരുഷ സമത്വത്തെക്കുറിച്ചും സ്‌ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും ചിന്തിക്കാന്‍ ആദ്യ പ്രേരണയായി ഭവിച്ച അച്ഛന്റെ ഓര്‍മ്മകള്‍ക്കു മുമ്പിലാണ്‌ " നീ പെണ്ണാണ്‌" എന്ന കവിതാസമാഹാരം വിനയ സമര്‍പ്പിച്ചത്‌.

പീടികത്തിണ്ണയില്‍ സിഗരറ്റും കത്തിച്ച്‌
ചൂളാതിരുന്ന്‌ വലിക്കേണം
മുന്‍വാതിലില്‍ കൂടി കള്ള്‌ ഷാപ്പില്‍കേറി
അന്തിക്കള്ളല്‌പം നുണയേണം.....
.............................................................

വിനനയയുടെ 'എന്റെ സ്വപ്‌നം' എന്ന കവിതയിലെ വരികളാണിത്‌.

എന്നാല്‍ സഹപ്രവര്‍ത്തകന്റെ സെന്റോഫ്‌ പാര്‍ട്ടിക്ക്‌ സ്‌മാളടിച്ച്‌ പൂസായി ടൗണിലിറങ്ങിയപ്പോള്‍ വിനയ പടിക്കു പുറത്തായി. പോലീസ്‌ സേനക്ക്‌ ദുഷ്‌പേരുണ്ടാക്കിയെന്നാണ്‌ കാരണം.

എ എസ്‌‌ ഐ പ്രമോഷന്‍ ലഭിച്ച്‌ വയനാട്ടിലെ പുല്‍പ്പള്ളിയില്‍ നിന്നും കോഴിക്കോട്ടേക്ക്‌ സ്ഥലം മാറിപ്പോകുന്ന പോലീസ്‌ ഉദ്യോഗസ്ഥന്‌ ഒരു റിസോര്‍ട്ടില്‍വെച്ച്‌ നല്‍കിയ പാര്‍ട്ടിക്ക്‌ ജില്ലയിലെ വേണ്ടപ്പെട്ട പോലീസ്‌ ഏമാന്മാരെല്ലാം എത്തിയിരുന്നു. വിരുന്നിനെത്തിയ ചില പോലീസുകാര്‍ എ എസ്‌ ഐക്ക്‌ ഷേക്ക്‌ ഹാന്റും നല്‍കി പച്ചവെള്ളം കുടിക്കാതെ സ്ഥലം വിട്ടു. കാരണം വിരുന്നൊരുക്കിയത്‌ വയനാട്ടിലെ സ്‌പിരിറ്റ്‌ മദ്യലോബിയില്‍പ്പെട്ട ഒരാളെന്നാണ്‌ ആരോപിക്കപ്പെട്ടത്‌. ഇയാള്‍ രണ്ടുവര്‍ഷം മുമ്പ്‌ സ്റ്റേഷനിലെ എസ്‌ ഐ യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയുമാണ്‌. ക്ഷണം സ്വീകരിച്ച്‌ സഹപ്രവര്‍ത്തകന്റെ വിരുന്നിനെത്തിയ വിനയയുടെ സല്‍ക്കാരത്തിനുശേഷമുള്ള മടക്കം പിറ്റേന്ന്‌ പത്രത്താളുകളില്‍ ചൂടുള്ള വാര്‍ത്തയാവുകയും ആഭ്യന്തരവകുപ്പിന്‌ 'അഭിമാനക്ഷത'മാവുകയും ചെയ്‌തു!

നോട്ടീസില്ലാതെ , വിശദീകരണമില്ലാതെ വിനയയെ നിര്‍ദ്ദാക്ഷണ്യം സസ്‌പെന്റുചെയ്‌തു. വിരുന്നില്‍ മദ്യപിച്ച വിനയ പുറത്തിറങ്ങി ടൗണില്‍ നല്ല പ്രകടനം കാഴ്‌ചവെച്ചുവെന്നും ബസ്സില്‍ കയറി വാളു വെച്ചുവെന്നും പോലീസ്‌ ജീപ്പിലെത്തിയ സഹപ്രവര്‍ത്തകരാണ്‌ നയത്തില്‍ വാഹനത്തില്‍ കയറ്റികൊണ്ടുപോയതെന്നും പത്രങ്ങളുടെ സ്വന്തം ലേഖകന്മാര്‍ എഴുതുന്നു. കുപ്രസിദ്ധയായ വിനയ എന്നാണ് ദീപിക എഴുതിയത്.......!!??

സ്‌പിരിറ്റ്‌ മദ്യമാഫിയയുടെ സല്‍ക്കാരത്തില്‍ പങ്കെടുത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ പിറ്റേന്ന്‌ സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലേക്ക്‌ മാര്‍ച്ചും അരങ്ങേറി.

പുല്‌പ്പള്ളിക്കാര്‍ അനീതികണ്ടാല്‍ പൊറുക്കില്ല. അഴിമതി വീരന്മാരെ പച്ചക്കു നിര്‍ത്തി കൈകാര്യം ചെയ്യും. ജനകീയ വിചാരണ നക്‌സലൈറ്റുകള്‍ പോലും കയ്യൊഴിഞ്ഞകാലത്താണ് പുല്‍്‌പ്പള്ളിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്‌ത്‌ തോലുരിക്കുകയാണ്‌. അഴിമതിക്കാരനായ ഗ്രാമസേവകനെ മരത്തില്‍ കെട്ടിയിട്ട്‌ മര്‍ദ്ദിച്ചത്‌ ഒരുമാസം മുമ്പാണ്‌. 200 രൂപ കൈക്കൂലി വാങ്ങിയ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഓവര്‍സിയറെ ചെരുപ്പുമാലയണിയിച്ച്‌ ടൗണിലൂടെ നടത്തി ജനകീയ വിചാരണ ചെയ്‌തത്‌ കഴിഞ്ഞയാഴ്‌ചയാണ്‌.

അപ്പോള്‍ പോലീസ്‌, അതും ഒരു വനിത പോലീസ്‌ മദ്യവിച്ച്‌ ടൗണിലിറങ്ങി സീനുണ്ടാക്കിയാല്‍ പുല്‍പ്പള്ളിക്കാര്‍‍ക്ക്‌ കയ്യും കെട്ടിയിരിക്കാന്‍ കഴിയുമോ? മാര്‍ച്ചിന്റെ ഉശിരുകൊണ്ടാവാം പ്രമോഷന്‍ വിരുന്നിലെ ആതിഥേയനായ എ എസ്‌ ഐയെയും ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ സസ്‌പെന്റു ചെയ്‌തു.

വിരുന്നില്‍ പങ്കെടുത്തുവെന്നു സമ്മതിക്കുന്ന വിനയ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌. എത്രയോ പോലീസുകാര്‍ വിരുന്നില്‍ പങ്കെടുത്തു മദ്യപിച്ചു. അവരുടെ പേരിലൊന്നും നടപടിയുണ്ടായില്ല! സ്‌ത്രീയായതുകൊണ്ടു മാത്രമാണ്‌ ഞാന്‍ ശിക്ഷിക്കപ്പെട്ടത്‌. സല്‍ക്കാരത്തില്‍ പങ്കെടുത്തത്‌ ഡ്യൂട്ടി സമയത്തല്ല. സ്വകാര്യ ജീവിതത്തിലെ പെരുമാറ്റങ്ങളെ അച്ചടക്ക ലംഘനമായി കണക്കാക്കുന്നത്‌ ഏതു മാനദണ്ഡം വെച്ചാണ്‌?

ഔദ്യോഗിക കൃത്യനിര്‍വഹണ സമയത്ത്‌ പാലിക്കേണ്ട അച്ചടക്ക മര്യാദകള്‍ ഡ്യൂട്ടിയുടെ ഭാരമില്ലാതെ സ്വതന്ത്രയായി നില്‍ക്കുമ്പോള്‍ അനുസരിക്കേണ്ടതുണ്ടോ എന്നത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്‌. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഡ്യൂട്ടിസമത്തു തന്നെ മദ്യപിച്ചെത്തുന്നവരില്ലേ? അഞ്ചുമണിക്കുളേഷം ഓഫീസുകള്‍ ബാറുകളാവുന്നത്‌ ചില സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബാത്ത്‌റൂമിലും പിന്നാമ്പുറത്തും സ്റ്റോര്‍ റൂമിലും കൂട്ടിയിട്ട മദ്യക്കുപ്പികള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.


വീടുകളില്‍ മദ്യസേവ ആഹാരത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ച്‌ സ: ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടതിനെതിരെ മാധ്യമം ദിനപ്പത്രം മുഖപ്രസംഗമെഴുതിയത്‌ ജനുവരി 31 നാണ്‌. പ്രതിദിനം 45 കോടിരൂപയുടെ ബിവറേജ്‌ മദ്യം നാട്ടുകാര്‍ മോന്തുന്നതുകൊണ്ടാണ്‌ കേരള സര്‍ക്കാര്‍ ജീവനക്കാര്‍ പട്ടിണിയാവാതെ കഴിഞ്ഞുപോകുന്നത്‌. മുക്കിനു മുക്കിനു അടച്ചുപൂട്ടുന്ന റേഷന്‍ഷാപ്പുകള്‍ ബിവറേജ്‌ ഷാപ്പുകളാവുന്ന കാലം വിദൂരമല്ല. അരിയും ഗോതമ്പും കിട്ടിയില്ലെങ്കിലും ദാഹം മാറ്റാന്‍ മിനറല്‍ വാട്ടറിനേക്കാളും കുറഞ്ഞ തുകക്ക്‌ ബിയര്‍ബോട്ടില്‍ കിട്ടുന്ന മദ്യസമത്വകേരളം പിറക്കാനുള്ള സാധ്യതയും സമീപഭാവിയിലുണ്ടാകും.

കേരളത്തിലെ പുഴകളിലൂടെ മദ്യമൊഴുകിയാലും അതുകോരി മോന്താനുള്ള സ്വാതന്ത്ര്യം പെണ്ണുങ്ങള്‍ക്കുണ്ടാവില്ല എന്നുറപ്പാണ്‌.
ആണുങ്ങളെപ്പോലെ മദ്യപിച്ചു പൂസാനുള്ള സ്വാതന്ത്ര്യം ലഭിക്കാന്‍ പെണ്ണുങ്ങള്‍ സമരം ചെയ്‌താല്‍ നാട്ടുകാര്‍ അടിച്ചോടിക്കുകയും ചെയ്യും. ആണുങ്ങള്‍ മദ്യപിച്ചു തലകുത്തിമറിഞ്ഞാല്‍ സമൂഹമത്‌ അവഗണിക്കും. എന്നാല്‍ ഒരു പെണ്ണ്‌ പിമ്പിരിയായി ഓവുചാലില്‍ കിടന്നാലോ? വലിച്ചുപൊക്കി അവളുടെ ദേഹത്തെ അഴുക്ക്‌ മുഴുവന്‍ നക്കി തുടക്കാന്‍ ആണുങ്ങള്‍ മത്സരിക്കും... കല്ലറയില്‍ അടക്കിയ പെണ്ണിന്റെ ശവത്തോടുപോലും ലൈംഗിക തൃപ്‌തിക്കായി ഉപയോഗിക്കുന്ന മനസ്സഴുകിയ നാടാണിത്‌.

എന്തിനുമേതിനും പെണ്ണിന്‌ അതിര്‌ നിശ്ചയിച്ച നാട്ടില്‍ അതു മറികടക്കാനുള്ള ചെറുതും ഒറ്റപ്പെട്ടതുമായ പോരാട്ടങ്ങള്‍ക്ക്‌ വളരെക്കുറച്ചേ മുമ്പോട്ടു പോകാനായിട്ടുള്ളു. ഉള്‍ക്കരുത്തുള്ള വിനയയെപ്പോലുള്ള ഒറ്റപ്പെട്ട ചില വ്യക്തികള്‍ മാത്രമാണ്‌ പരിമിതികളെ മറികടന്നിട്ടുള്ളത്‌. അഥവാ മറികടക്കാന്‍ ശ്രമിച്ചിട്ടുള്ളത്‌. ആ ശ്രമത്തിനിടയില്‍ അവരുടെ മനസ്സാഗ്രഹിക്കുന്ന സ്വാതന്ത്ര്യമോഹങ്ങള്‍ പുരുഷകേന്ദ്രീകൃത സമൂഹം ചവിട്ടിമെതിക്കുകതന്നെചെയ്യും.

വിനയ വേട്ടയാടപ്പെടാന്‍ വേറെയും കാരണമുണ്ട്‌. പുല്‍പ്പള്ളിയിലെ പ്രാദേശിക തിരഞ്ഞെടുപ്പ്‌ സമയത്ത്‌ പ്രായമായ അമ്മയുടെ വോട്ടുചെയ്യാന്‍ മകനെ അനുവദിക്കാത്തതിലുള്ള പകയുമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. തിരഞ്ഞെടുപ്പ്‌ റിസല്‍ട്ടിന്റയന്ന്‌‌ വിനയയെ തന്നെ ഡ്യൂട്ടിക്കിടാന്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തി. അന്ന്‌ ആഹ്ലാദ മുദ്രാവാക്യങ്ങള്‍ക്കൊപ്പം വിനയക്കെതിരെയുള്ള പ്രതിഷേധ വാക്കുകളുമുയര്‍ന്നു.

'തലയെത്ര കുനിക്കണം ഞാന്‍.....
തലകുനിക്കാതെ നില്‍ക്കാന്‍.'.(എന്റെ തത്വങ്ങള്‍-വിനയ)
.....................................................
'ആശ്രിതയായിട്ടു ജീവിക്കും നിമിഷത്തില്‍
യമദേവാ നിന്നെ വരിച്ചിടും ഞാന്‍...'(സ്വയംവരം-വിനയ)

സസ്‌പെന്‍ഷനും ഡിസ്‌മിസും വിനയക്ക്‌ പുത്തരിയല്ല.

തുല്യനീതിക്കുവേണ്ടി പോലീസ്‌ കായികമേളയില്‍ ട്രാക്കില്‍ കിടന്നു പ്രതിഷേധിച്ച്‌തിനാണ്‌ വിനയയെ 2003 ജൂണില്‍ പോലീസ്‌ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്‌. എന്നാല്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന്‌ 2004 ജൂണില്‍ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ചെയ്‌തു. നാളിതുവരെയുള്ള നേട്ടങ്ങളെല്ലാം പിതാവിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്‌ത്‌ "പൈതൃക"മാക്കിയെടുക്കുന്ന ഭാഷാരീതിക്കും ചതിയുടെ ചുവയാണുള്ളതെന്നു തിരിച്ചറിഞ്ഞ വിനയ സ്‌കൂള്‍ അഡ്‌മിഷന്‍ അപേക്ഷാഫോറത്തില്‍ പിതാവിന്റെ പേരിനൊപ്പം മാതാവിന്റെ പേരിനുകൂടി സ്ഥാനം ലഭിക്കാന്‍ റിട്ട്‌ ഫയല്‍ ചെയ്യുകയും അനുകൂല വിധി നേടുകയും ചെയ്‌തു. ശ്രദ്ധിക്കപ്പെട്ട നിയമപോരാട്ടങ്ങളുടെ ലിസ്‌റ്റില്‍ "ഇന്ത്യാ ടുഡേ" ഈ കേസിനെ ഉള്‍പ്പെടുത്തുകയുണ്ടായി.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആണിനും പെണ്ണിനും ഓരേ സ്ഥാനമാണുള്ളതെങ്കിലും അവള്‍ കരയുമ്പോഴും ചിരിക്കുമ്പോഴും നടക്കുമ്പോഴും ഇരിക്കുമ്പോഴും മരത്തില്‍ കയറുമ്പോഴും അയലത്തെ ചെക്കന്മാരുടെകൂടെ കളിക്കുമ്പോഴും "നീ പെണ്ണാണ്‌. പെണ്ണാണ്‌" എന്നോര്‍മിപ്പിക്കുന്നതിനോട്‌ വിനയക്ക്‌ കലിയാണ്‌

പെണ്ണുങ്ങള്‍ വീടിന്റെ ഉമ്മറത്തേക്കെങ്ങാനും എത്തിനോക്കിപ്പോയാല്‍ പോ അപ്പുരത്തേക്ക്‌ എന്നലറുന്നവരെ
" ആണുങ്ങളോടൊന്നും മിണ്ടുവാന്‍ പാടില്ല
പെറ്റുവളര്‍ത്തിയ മോന്‍ തന്നെ വന്നാലും
ഊരയനക്കി ബഹുമാനിച്ചീടണം"
എന്നു വിനയ പരിഹസിക്കുന്നു.

രാവിലെ ബെഡ്‌കോഫി കിട്ടുന്നതിനുള്ള ആഗ്രഹം പെണ്ണുങ്ങള്‍ക്കുമുണ്ടെന്നും,
ആരുകത്തിച്ചാലും അടുപ്പുകത്തുമെന്നും
പാത്രം കഴുകാനുള്ള ത്രാണി
ഭക്ഷിച്ചവര്‍ക്കുണ്ടാകണമെന്നും, വിനയ ഓര്‍മ്മപ്പെടുത്തിയത്‌ ചില്ലറ അലോസരങ്ങളൊന്നുമല്ല ഉണ്ടാക്കിയത്‌.

നീണ്ട തലമുടിയഴക്‌ സ്‌ത്രീ സൗന്ദര്യമായാണ്‌ കവിയും കാമുകന്മാരും വര്‍ണ്ണിച്ചിട്ടുള്ളത്.
എന്നാല്‍ മുടിക്കുത്തിനു പിടിച്ച്‌ കലിതുള്ളുന്ന ഭര്‍ത്താക്കന്മാരുടെ പീഡന കഥകള്‍ പല സ്‌ത്രീകള്‍ക്കും പറയാനുണ്ടാകുമെന്ന്‌ വിനയ സാക്ഷ്യപ്പെടുത്തുന്നു.

"മുടിചീകിയൊതുക്കാന്‍ എത്രനേരം കളയണം....
ബാത്ത്‌റൂമും വാഷ്‌ബേസിനും ബ്ലോക്കായാല്‍
പെണ്ണിന്റെ മുടിയെയാണ്‌ പഴിക്കുക...."

നട്ടെല്ലുള്ള പെണ്ണായി അംഗീകരിക്കപ്പെട്ട വിനയ സ്‌ത്രീകളുടെ വസ്‌ത്രധാരണ രീതികളെക്കുറിച്ച്‌ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങള്‍ സമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചക്ക്‌ ഇടവരുത്തിയിരുന്നു.

വിനയയുടെ ഇടപെടലുകള്‍ക്ക്‌ പൊതുസമൂഹത്തില്‍ നിന്നും ലഭിച്ചുവന്ന പിന്തുണ മുമ്പത്തെപ്പോലെ ഇത്തവണ ലഭിച്ചുവോ എന്നത്‌ സംശയമാണ്.

ഗീത ടീച്ചര്‍ വിനയയെ വിളിച്ചു പറഞ്ഞത്‌
`മോളെ നീ തലവെച്ചുകൊടുത്തല്ലോ` എന്നാണ്‌.

ഒന്നാമത്‌ പോലീസെന്നു കേട്ടാലേ ജനങ്ങള്‍ക്ക്‌ കലിപ്പാണ്‌. കാക്കിക്കുള്ളില്‍ സഹൃദയരും, വിശുദ്ധരും, യേശുവും നബിയും, വി. എസ്സും, സാക്ഷാല്‍ വിനയ തന്നെ ജീവനോടെ നിന്നാലും അവസരമൊത്താല്‍ ജനം കല്ലെറിയും കൂക്കു വിളിക്കും.

ആണുങ്ങള്‍ വിഹരിക്കുന്ന ബാറില്‍ പകലും രാത്രിയും കയറി മദ്യപിക്കുക. ബസ്സിലും ട്രയിനിലും ആണുങ്ങളെ മുട്ടിയിരുന്ന്‌ യാത്രചെയ്യുക. ട്രെയിനില്‍ തൊട്ടടുത്ത ബര്‍ത്തില്‍ കിടക്കുന്ന പുരുഷ കേസരിയെനോക്കി സൈറ്റടിക്കുക. " റേഞ്ചാ" യി അയാളുടെ കൈ നീണ്ടുവരുമ്പോള്‍ കരണക്കുറ്റിക്കിട്ട്‌ പൊട്ടിക്കുക

ലോല ഹൃദയമുള്ള ACTIVA, SCOOTY എന്നിവ അവഗണിച്ച്‌ പയ്യന്‍സ്‌ ചെത്തി പറക്കുന്ന " ഹീറോ ഹോണ്ട" യെ വരിച്ചത്‌. ഇതൊക്കെയാണ്‌ വിനയയുടെ രീതി. ജീവിതത്തിലെ വിനയയുടെ സ്‌റ്റൈല്‍ കണ്ട്‌ പലരും നെറ്റി ചുളിക്കുകയാണ്‌ ചെയ്‌തത്‌. റോളുകള്‍ സിനിമയില്‍ വിജയശാന്തി അഭിനയിച്ചിരുന്നെങ്കില്‍ -തീയേറ്റുകള്‍ ഉത്സവപ്പറമ്പാകുമായിരുന്നു.

" തന്റെ ഉടുപ്പും നടപ്പും വീടും തൊഴിലും കളിയും കാര്യവും സ്‌ത്രീ വീക്ഷണത്തില്‍ ഉടച്ചുവാര്‍ത്ത വിനയക്ക്‌ സ്‌ത്രീവാദം ഒരു സെമിനാര്‍ വിഷയമോ, യൂണിവേഴ്‌സിറ്റി തസ്‌തികക്കുള്ള കുറുക്കു വഴിയോ അല്ല; ജീവിതമാണ്‌. പച്ചയായ ജീവിതം.അതിന്റെ വക്കില്‍ കണ്ണീരും ചോരയും പൊടിയുന്നുണ്ട്‌. വിനയ അത്‌ ഭാവിക്കുന്നില്ലെന്നു മാത്രം"-സാറാജോസഫ്‌ പറയുന്നു

"നാട്ടുകാര്യങ്ങള്‍ പറയുവാനായ്‌ മാത്രം
നമ്മള്‍ക്കും നാട്ടിലിറങ്ങി നോക്കാം
രാവും പകലും പിടിച്ചടക്കാം
......................................................
നമ്മള്‍ക്കും ജീവിതമാസ്വദിക്കാം
സങ്കടങ്ങള്‍ ഇനി പങ്കുവെക്കാം..."

"നാട്ടുകാരാകാം " എന്ന കവിതയിലെ വരികളാണിത്‌.
പക്ഷേ, ആണുങ്ങള്‍ കുത്തകയാക്കിയ മൈതാനങ്ങളില്‍ പെണ്ണുങ്ങള്‍ മേയാനെത്തുന്നതിനുമുമ്പ്‌ ഒരല്‌പം ഔചിത്യബോധം വിനയ കാണിച്ചിരുന്നുവെങ്കില്‍ മോളെ നീ തലവെച്ചുകൊടുത്തല്ലോ എന്ന്‌‌ ഗീത ടീച്ചര്‍ക്ക്‌ പറയേണ്ടി വരില്ലായിരുന്നു.

" നല്ല പെണ്ണാ" യിട്ടു ജീവിച്ചു ജീവിച്ചു
വല്ലാതെയയ്യോ മടുത്തു പോയി ഞാന്‍
നല്ലതെന്നു പറയേണമെന്നിനി
തെല്ലുമില്ലേ മനസ്സില്‍ എനിക്ക്‌‌"
(എന്റെ സ്വപ്‌നം-വിനയ)


www.nattupacha.com published on 2009 feb 1
വിനയയുടെ ബ്ലോഗ്

Saturday, October 11, 2008

വീര പഴശ്ശി മണ്ണിലേക്ക് സ്വാഗതം

പ്രിയ സുഹ്രുത്തുക്കളേ,
വയനാട് ജില്ലാ ബ്ലോഗ്‌ ശില്‍പശാല നവംബര്‍ 2-ന്‌ ഞായറാഴ്‌ച രാവിലെ 10 മണി മുതല്‍ മാനന്തവാടി ഗവ: എഞ്ചിനിയറിങ് കോളേജില്‍ വെച്ച്‌ നടത്തുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.
താല്‍പര്യമുള്ള ബ്ലോഗരും ബ്ലോഗാര്‍ത്ഥികളും കമന്റിലൂടെ പ്രതികരണം അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ഈ ഉദ്യമം ജനകീയമാക്കുവാന്‍ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
ലോകത്തെങ്ങുമുള്ള മലയാളികളുടെ ഇന്റെര്‍നെറ്റിലൂടെയുള്ള കൂട്ടായ്മയുടെ ഭാഗമായി മലയാളം ബ്ലോഗ്ഗിങ്ങ് വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുകയും, ഒട്ടേറെ മലയാളികള്‍ ബ്ലോഗിങ്ങ് രംഗത്തേക്ക് കടന്നുവരികയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ മാനന്തവാടി ഗവ: എഞ്ചിനിയറിങ് കോളേജില്‍ വച്ച് പുതിയ ബ്ലോഗേഴ്സിനുവേണ്ടി വയനാട് ജില്ലാതല ശില്‍പ്പശാല നടത്തുന്നത് മലയാളം ബ്ലോഗിങ്ങിന്റെയും ബൂലോകത്തിന്റേയും ത്വരിത വികസനത്തിന് കാരണമാകും എന്നു പ്രതീക്ഷിക്കുന്നു. ബ്ലോഗിങ്ങിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് പൊതുജനത്തിന് തീര്‍ത്തും സൌജന്യമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിലവിലുള്ള ബ്ലോഗേഴ്സ് കേരളാ ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു കൂട്ടായ്മയിലൂടെ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ ശില്‍പ്പശാലാ ആശയം ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂരിലും കോഴിക്കോടും ത്രിശ്ശൂരും തിരുവനന്തപുരത്തും മലപ്പുരത്തും വിജയകരമായി ഒരു ശില്‍പ്പശാല നടത്തുകയുണ്ടായി. ശില്‍പ്പശാലകളില്‍ പങ്കെടുത്തവര്‍ പുതിയ മലയാളം ബ്ലോഗ് തുടങ്ങി ബൂലോകത്തേക്ക് വന്നു ചിലരൊക്കെ സജീവമായി നില്‍ക്കുന്നു എന്ന അഭിമാനകരമായ നേട്ടവും ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ഞങ്ങള്‍ക്ക് പ്രചോദനമേകുന്നുണ്ട്.
ഏഴാമത് ശില്പശാലക്കാണ് വയനാട്ടില്‍ വേദിയൊരുങ്ങുന്നത്..
ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ള ബ്ലോഗേഴ്സും, ബ്ലോഗ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്ലോഗാര്‍ത്ഥികളും, blogacademy@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ, വയനാട് ബ്ലോഗ് അക്കാദമി കോണ്ട്രിബ്യൂട്ടര്‍മാരായ അരീക്കോടന്‍‍, മൈന ഉമൈബാന്‍, ജാഫര്‍ സാദിക്, ജമീല ചെറ്റപ്പാലം, രതീഷ് വാസുദേവന്‍, സുനില്‍ ഫൈസല്‍ ‍ എന്നീ ബ്ലോഗ് സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ബ്ലോഗ് ശില്‍പ്പശാലയുടെ ആസുത്രണത്തില്‍ പങ്കുകൊള്ളുകയോ ചെയ്യേണ്ടതാണ്.
വയനാട് ശില്പശാലാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവരുടേയും നിര്‍ദ്ദേങ്ങളും പങ്കാളിത്തവും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
വയനാട്ടിലേക്കൊരു യാത്ര പ്ലാന്‍ ചെയ്യൂ..ശില്പശാലക്കൊപ്പം പഴശ്ശി സ്മാരകം,കുറുവാ ദ്വീപ്,തോല്പെട്ടി വന്യജീവി സങ്കേതം എല്ലാം കറങ്ങാന്‍ 2 ദിവസ പരിപാടി വേണം.
വീര പഴശ്ശി അന്ത്യവിശ്രമം കൊള്ളുന്ന പ്രക്രുതി സുന്ദരമായ മാനന്തവാടിയില്‍ വെച്ച് നവംബര്‍ 2 ന് നമുക്കൊത്തുചേരാം.
ഫോണ്‍ : സുനില്‍ കോടതി - 09961077070 sunilfaizal@gmail.com
അരീക്കോടന്‍ ‌‌- 09447842699
‍ ജാഫര്‍ സാദിക് - 09495759782

Wednesday, September 24, 2008

ജാതി ഇരകളൂടെയും വേട്ടക്കാരുടേയും

ഇത് മംഗലാപുരം അക്രമത്തില്‍ പ്രതിഷേധിച്ച് മാനന്തവാടിയില്‍ കണ്ട ഒരു പോസ്റ്റര്‍..
ഗുജറാത്തില്‍ വേട്ടയാടപ്പെട്ടത് മുസ്ലീങ്ങള്‍..ഒറീസ്സയിലും കര്‍ണ്ണാടകത്തിലും ഇരകള്‍ ക്രിസ്ത്യാനികള്‍..നന്ദിഗ്രാമില്‍ കര്‍ഷകര്‍...ചെങ്ങറയിലും,മുത്തങ്ങയിലും ആദിവാസികള്‍...
അപ്പോള്‍ മനുഷ്യരാരാണ് കൂട്ടരേ..?
ജാതി ഇരകള്‍ക്ക് മാത്രമോ? വേട്ടക്കാരുടെ ജാതി മനസ്സ് എന്താണ്?

Saturday, July 19, 2008

ബ്ലോഗക്കാദമിയുടെ സ്പോണ്‍സര്‍മാര്‍ ?

മലപ്പുറത്തെ മൈലേജ്‌ കണ്ട ചിലര്‍ ശില്‌പശാല സ്‌പോണ്‍സര്‍മാര്‍ ആര്‌? ശില്‌പശാലക്ക്‌ ഫണ്ടിങ്‌ എവിടെ നിന്ന്‌ എന്നീ വിഷയങ്ങളില്‍ ഗവേഷണം തുടങ്ങിയിരിക്കുന്നു. ശില്‌പശാല നടത്തുന്ന ഹാളിന്റെ മികവും സംഘാടനവും കണ്ട്‌ ബ്ലോഗ്‌ അക്കാദമിക്ക് ഭയങ്കര സെറ്റപ്പാണെന്നും ഇവര്‍ക്ക്‌ ഏതോ അജ്ഞാത കേന്ദ്രത്തില്‍ നിന്നും ഫണ്ടിങ്‌ ഉണ്ടെന്നും തെറ്റിദ്ധരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്‌. സുഹൃത്തുക്കളേ ഓരോ ശില്‌പശാല കഴിയുമ്പോഴും മുഖ്യ സംഘാടകരുടെ പോക്കറ്റുകളില്‍ നിന്ന്‌ നൂറും, ഇരുന്നൂറും, അഞ്ഞൂറും,ആയിരവും ചോരുകയാണ്‌. ഇങ്ങനെ അപ്‌നാ അപ്‌നാ ചെലവില്‍ എത്രകാലം ഭൂലോകത്തെ പോഷിപ്പിക്കും?. സ്വന്തം ഫണ്ടിങ്‌ അവസാനുപ്പിച്ചേ പറ്റൂ ..അല്ലെങ്കില്‍ ആവേശം മൂത്ത്‌ അക്കാദമിയെ വലിച്ചു കൊണ്ടോടുന്നവരുടെ ഇന്ധനവും ഒരു നാള്‍ നില്‍ക്കും. ബ്ലോഗ്‌ ശില്‌പശാലക്കെത്തുന്നവര്‍ പാവം ആദിവാസികളോ, ഗതിയില്ലാത്ത പാവങ്ങളോ, അശരണരോ അല്ല. ഭൂരിഭാഗവും മദ്ധ്യവര്‍ഗ്ഗക്കാര്‍. ജോലിക്കാരും റിട്ടയര്‍ ചെയ്‌തവരും.... പിന്നെ ഐ. ടി. തല്‌പരരും. തൊഴിലില്ലാ പടയെ പ്രതിനിധീകരിച്ചെത്തുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. മിടുക്കുള്ള ആര്‍ക്കും നാല്‌ കാശ്‌ വരുമാനത്തിന്‌ ഒരു മുട്ടുമില്ലാത്ത കാലമാണിത്‌. സര്‍ക്കാരുദ്യോഗവും നോക്കി വാപൊളിച്ച്‌ നില്‍ക്കുന്ന ചിലര്‍ മാത്രമാണ്‌ ഗതിമുട്ടിപ്പോകുന്നത്‌. പുതിയ തലമുറയ്‌ക്ക്‌ P.S.C ജ്വരം കുറഞ്ഞുവരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. ഇത്തവണത്തെ എല്‍.ഡി.സി. പരീക്ഷയ്‌ക്ക്‌ 12 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളെ പ്രതീക്ഷിച്ചുള്ള തയ്യാറെടുപ്പാണ്‌ പി.എസ്‌.സി നടത്തിയത്‌. എന്നാല്‍ പതിനാല്‌ ജില്ലകളില്‍ നിന്നും മൊത്തം പത്ത്‌ ലക്ഷത്തില്‍ താഴെ അപേക്ഷകരേ ഉണ്ടായുള്ളൂ. പറഞ്ഞു കാടുകയറി. ഉദ്ദേശിച്ചത്‌ ശില്‌പശാലയ്‌ക്ക്‌ വരുന്നവരോട്‌ ഇരുപത്തിയഞ്ചോ അന്‍പതോ ഒരു കൈസഹായം വാങ്ങിയാല്‍ ബുദ്ധിമുട്ടില്ലാതെ ഹാള്‍ വാടക, മൈക്ക്‌, പ്രൊജെക്റ്റര്‍, ഡി.ടി.പി, ചായ, സി.ഡി ചെലവുകള്‍ ഒത്തു പോയ്‌ക്കോളും. ഗതിയില്ലാത്ത പാവങ്ങളോട്‌ വാങ്ങുകയും വേണ്ട.

സ്വന്തം കയ്യീന്നു കാശിറക്കി നേര്‍ച്ച ചോര്‍ വാരിവിളംബിയാല്‍ സ്വര്‍ഗ്ഗപൂന്തോപ്പില്‍ റിസര്‍വേഷന്‍ കിട്ടുമെന്ന് അക്കാദമി നടത്തിപ്പുകാരോട് ആരും പറഞ്ഞിട്ടുമില്ല.

ഞാന്‍ ബ്ലോഗ് അക്കാദമിയുമായി സഹകരിക്കുന്നത് എന്തു കൊണ്ടെന്നാല്‍ :-

1. ഒരു ഭാരവാഹിയാകണമെന്ന് ആരും ഇതേവരെ പറഞ്ഞിട്ടില്ല. ഭാരവാഹി ചുമട് ഏതെങ്കിലും താങ്ങാന്‍ ആരെങ്കിലും പറയണ നിമിഷം കടപ്പുറത്തേക്ക് ഒരോട്ടാണ്.

2.കേരള ബ്ലോഗ് അക്കാദമിയുടെ പോസ്റ്റില്‍ ഭൂലോഗത്തെ ആകമാനം ക്ഷണിച്ചുള്ള വാര്‍ത്ത കണ്ടാണ് ഇപ്പോള്‍ ജില്ലതോറും നടത്തുന്ന ചില ശില്പശാലക്ക് പോകുന്നത്. അതും സൌകര്യമുണ്ടെങ്കില്‍ മാത്രം. ചെല്ലാന്‍ പറഞ്ഞ് ഇതേവരെ ആരും നിര്‍ബന്ഡിച്ചിട്ടില്ല.

3. എനിക്കു രാഷ്ട്രീയത്തെ/മതത്തെ കുറിച്ച് വീക്ഷണം ഉണ്ട്. അക്കാ‍ദമി/ശില്പശാലാ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം വിശ്വാസ ലൈനില്‍ കാര്യങ്ങള്‍ കൊണ്ടു വരാന്‍ ഞാന്‍ ശ്രമിക്കാറില്ല. ആരെങ്കിലും ആ ഉദ്ദേശത്തില്‍ ചരടു വലിക്കുന്നതായോ, കീഴാളര്‍ മേലാളര്‍ എന്നു പറഞ്ഞുള്ള തരം തിരിവു കാട്ടുന്നതായോ ഇതുവരെ അവുഭവപെട്ടിട്ടില്ല. അങ്ങനെ ഒരു പുക മണം അടിച്ചാല്‍ അപ്പോള്‍ തന്നെ മൂട്ടിലെ പൊടീം തട്ടി സ്തലം കാലിയാക്കും.

4.മതേതര ഇന്‍ഡ്യയില്‍ ജാതി മത രാഷ്ട്രീയ പേരില്‍ എന്തെല്ലമാണു അരങ്ങേറുന്നത്. എന്തുമാത്രം വിവേചനങ്ങളാണ്. അക്കാദമിയിലും ശില്പശാലയിലും സംഘാടകരായും പടിതാക്കളായും പല പല പല രാഷ്ട്രീയ , മത, വീക്ഷണം ഉള്ളവര്‍ വരുന്നു. ഏവര്‍ക്കും സ്വാഗതം. ആരുടേയും ജാതി/മതം/രാഷ്ട്രീയം/നിറം ചോദിച്ചല്ല ഹാളിലേക്കു കടത്താറ്. ആരെയും കെട്ടിയിടാറുമില്ല. ബോറടിക്കുന്നവന് എപ്പോള്‍ വേണേലും വണ്ടി തിരിച്ചു വിടാം.. അക്കാദമി പ്രവര്‍ത്തനങ്ങളില്‍ ഒരു തര വിവേചനവും ഇല്ല.

5.അക്കാദമിക്കുള്ള നിലവിലെ വിശാല ഫ്ലാറ്റ് ഫോം ആണ് എന്നെ അടുപ്പിച്ച ഘടകം. ആ ഫ്ലാറ്റ് ഫോറം വിഭാഗീയത പറഞ്ഞും ജാതി പറഞ്ഞും തകര്‍ക്കാന്‍ ചിലര്‍ പോസ്റ്റും കമന്റുകളും നല്‍കുന്നതു കണ്ടാണ് ഇതെഴുതിയത്. യുക്തിവാദിയായ ജബ്ബാര്‍ മാഷും മദ്രസാ അദ്ധ്യാപകനായ ശില്പശാലയില്‍ ഒരുമിക്കുന്നു. മലയാളം ബ്ലോഗുലകത്തെ പോഷിപ്പിക്കുക മാത്രമാണു ലക് ഷ്യം. CPM,CON,BJP,NDF,IUML,SNDP,NSS,CPI,SOLIDARITTY,പരിഷത്ത്,അരാഷ്ട്രീയക്കാര്‍, അനാര്‍ക്കിസ്റ്റ്,യുക്തിവാദി തുടങ്ങിയ മലയാള നാട്ടിലെ പ്രസ്താനക്കാരൊക്കെ/തരക്കാരൊക്കെ സഹകരിക്കുന്നവരില്‍ ഉണ്ടാവാം. അതന്യേഷിക്കുകയും കണക്കെടുക്കുകയും ചെയ്യുന്നത് അക്കാദമി പ്രവര്‍ത്തനത്തിലുള്ളതല്ല. സംശയമുല്ലവര്‍ കേരള ബ്ലോഗ് അക്കാദമി നിലപാട് പേജ് നോക്കുമല്ലോ..

6.വ്യക്തി നിലപാടും ബ്ലോഗ് അക്കാദമി പ്രവര്‍ത്തനവും കൂട്ടികുഴക്കേണ്ടതില്ല. ബ്ലോഗര്‍ക്ക് അവന്റെ പോസ്റ്റില്‍ സ്വന്തം നിലപാടുറക്കെ പറയാം. പോസ്റ്റിനോട് എതിര്‍പ്പുള്ളവര്‍ അവിടെ കമന്റുക. എന്നാല്‍ അക്കാദമി കാര്യത്തില്‍ കീരിക്കും പാമ്പിനും കോഴിക്കും കുറുന്നരിക്കും aim ഒന്നു മാത്രം - മലയാളം ബ്ലോഗുലകത്തെ പോഷിപ്പിക്കുക. ഇക്കാഴ്ചപ്പാട് നാട്ടിലധികം കാണാത്തതാണ്.

7.ഇന്ന മതത്തില്‍ ജനിച്ചു വീഴണേ എന്നു നമ്മളാരെങ്കിലും വാശി പിടിച്ചോ? ഞാന്‍ ജനിച്ച മതപ്രകാരം എനിക്കു സംവരണത്തിനു അര്‍ഹതയുണ്ട് + സച്ചാര്‍ കമ്മറ്റി ശുപാര്‍ശ കൂടി നടപ്പിലാവട്ടേ. എന്നിട്ടു വേണം അക്കാദമി നടത്തിപ്പിലും സംവരണം പതിച്ചു കിട്ടാന്‍ കൊടി പിടിക്കാന്‍..തമ്പ്രാക്കളായവരെയെല്ലാം ചവിട്ടി പുറത്താക്കി പൊടിപാറിക്കണം..ഇതു വെറും ഗീര്‍വാണം..ശില്പശാലക്കായി കൈ മെയ് മറന്നു നടക്കാന്‍ എന്നേക്കൊണ്ടാവില്ലെന്നു നല്ല ഉറപ്പുണ്ട്.

8.ചുരുക്കത്തില്‍ ബ്ലോഗ് അക്കാദമിയുമായുള്ള സഹകരണം മനസ്സിനു ഭാരമുണ്ടാക്കിയിട്ടില്ല.

Tuesday, July 15, 2008

മലപ്പുറത്തും കൊടിപാറി... 13 july 2008

ബ്ലോഗര്‍മാരില്‍ ചിത്രകാരനും, കണ്ണൂരാനും, കുറുമാനും, ഏറനാടനും,മൈനയും, മലബാറിയും, ജബ്ബാര്‍മാഷും,കുട്ടന്‍ മേനോനും, തോന്ന്യാസിയും, ശിവയും, വഹാബും, നിത്യനും ദ്രിശ്യനും, മന്‍സൂര്‍ നിലംബൂറും, വല്ല്യപുള്ളിയും, വല്ല്യോനും, മലപ്പുറാനും, രാജേഷും, സുനില്‍ കോടതിയുമെല്ലാം മലപ്പുറം കോട്ടപ്പടിയില്‍ ശില്പശാലക്ക് വന്നു ചേര്‍ന്നു. ചിലരെ വിട്ടു പോയിട്ടുണ്ടാകാം. ക്ഷമിക്കുക.. ചിലരൊക്കെ രണ്ടു വാക്ക് സംസാരിക്കുകയും ചെയ്തു.
അക്കാദമിയുടെ ജീവനാഡി
ഒരുക്കങ്ങള്‍



ബ്ലോഗറിയാനുള്ള കൌതുകം ഔപചാരികതയില്ലാതെ..

റജിസ്ട്രേഷന്‍

ബ്ലോഗു മാഷ്

ബ്ലോഗു വാദ്ധ്യാന്മാര്‍

ആത്മപ്രശംസ
കണ്ണൂര്‍, കോഴിക്കോട്‌, തൃശൂര്‍, തിരുവനന്തപുരം, ശില്‌പ ശാലകള്‍ കഴിഞ്ഞ്‌ മലപ്പുറത്തെത്തിയപ്പോള്‍ അക്കാദമിയിലെ ട്യൂട്ടര്‍മാര്‍ക്കെല്ലാം ഒരു പാകത വന്നിരിക്കുന്നു.
സമയ ക്ലിപ്‌തത പാലിച്ച്‌ കൃത്യമായ ഷെഡ്യൂളിലാണ്‌ മലപ്പുറത്ത്‌പരിപാടികള്‍ നടന്നത്‌.
ഡി. പ്രദീപ്‌ കുമാറും, കണ്ണൂരാനും മികച്ച അധ്യാപകരായിരിക്കുന്നു.
ചിത്രകാരന്‍ ഡയലോഗിലൊക്കെ മിതത്വം വരുത്തി കാര്യമാത്ര പ്രസക്തമായി മാത്രം സംസാരിക്കാന്‍ പഠിച്ചു.
പങ്കാളിത്തം കൊണ്ടും മാധ്യമ ശ്രദ്ധയാലും കോഴിക്കോട്‌ ശില്‌പശാല മികച്ചതായെങ്കിലും നടത്തിപ്പിനും ക്ലാസ്സുകളിലും ചില നേരം വലിച്ചില്‍ അനുഭവപ്പെട്ടിരുന്നു.
കൃത്യം കൃത്യം പോയന്റുകള്‍ പറഞ്ഞാണ്‌ പ്രദീപ്‌ മാഷും, കണ്ണൂരാനും മലപ്പുറത്ത്‌ സംസാരിച്ചത്‌.


ബഷീര്‍ക്കയിപ്പോള്‍ പുലിയാണ്‌
കോഴിക്കോട്ടെ ശില്‌പശാലക്കെത്തിയ മദ്രസ്സ അധ്യാപകനായ ബഷീര്‍ക്ക മലപ്പുറത്ത്‌ സജീവമായിരുന്നു. പെരുത്ത്‌ സംശയം മൂത്ത മൂപ്പര്‌ ആരെയും വിടണ മട്ടില്ല. ബഷീര്‍ക്ക ഓത്തു പള്ളിയില്‍ ബ്ലോഗ്‌ ക്ലാസ്സ്‌ ആരംഭിക്കുന്ന കാലം വിദൂരമല്ല.

മലബാറി, കണ്ണൂരാന്‍,മലപ്പുറാന്‍


ജീവിതയാത്രയിലെ വഹാബും സാക്ഷി..
ഇനി യൂറ്റൂബില്‍ കാണാം..


focus to blog maash..


ബ്ലോഗ് ഹരിശ്രീ..കുന്നംകുളം ബ്രില്യന്‍സ് കോളേജ് വാദ്ധ്യാര്‍ ജലീല്‍..

കോളേജ് മാഷിന് ബ്ലോഗു മാഷുടെ ശിക്ഷണം..

കണ്ണു തള്ളണ്ടാ..പതുക്കെ ശരിയാവും..

ബ്ലോഗുശ്രീക്ക് ഒരാള്‍ കൂടി..

എവറസ്റ്റ് കൊടുമുടി കീഴടക്കാമെങ്കില്‍..ഭൂലോഗം അമ്മാനമാടാം..

രണ്ടു വാക്ക്..കുന്നംകുളം ഡൂപ്ലിക്കേറ്റല്ലാ മനസ്സുതുറന്നു പറയാണ്..SUCCESS..

ഇനി നിസ്സാരം..

പി.എല്‍. ശ്രീധരന്‍ പാറോക്കോട്

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ സെക്ഷന്‍ ഓഫീസറായ ഇദ്ദേഹം ഇന്റര്‍നാഷണല്‍ പോയട്രി അവാര്‍ഡ്‌ ജേതാവാണ്‌. മയിലമ്മയ്‌ക്ക്‌, കറുത്ത പാട്ട്‌, നീളം കൂടിയ ചോദ്യം എന്നീ കവിതാ സമാഹാരങ്ങളുമുണ്ട്‌. മഴവില്ലിനോട്‌ എന്ന ബാലസാഹിത്യവും നവമാല്യം, ചിങ്ങനിലാവ്‌, ഓര്‍മ്മയില്‍, ലയഭാവമായ്‌, ശരണമന്ത്രങ്ങള്‍ എന്നീ ആല്‍ബങ്ങളുമുണ്ട്‌. 2007 ഒക്‌ടോബറില്‍ ബെല്‍ഗ്രേഡില്‍ നടന്ന ലോക കവി സമ്മേളന പ്രതിനിധിയായിരുന്നു. ഭൂലോകത്ത് ഒരു കവി സാനിദ്ധ്യം കൂടി ഉണ്ടായേക്കാം..


ഭൂലോഗത്ത് തകര കിളിര്‍ക്കുമോ?
വേനല്‍ തീയില്‍ കരിയാനുള്ളത്‌ എന്ന അടിക്കുറിപ്പോടെ തകര മാസിക ഇറക്കുന്ന ശൈലനാണിത്‌.

മഴയത്ത്‌ പൊട്ടിമുളച്ച്‌ വെയിലത്ത്‌ വാടിക്കരിയുന്ന തകര പോലെ തോന്നുമ്പോഴൊക്കെയാണ്‌ ഈ പുല്‍പറ്റക്കാരന്‍ തകരയിറക്കുന്നത്‌.
ഇഷ്‌ട പരിചയങ്ങള്‍ക്കെല്ലാം തപാല്‍ ചിലവ്‌ സ്വയം വഹിച്ച്‌ തകര അയക്കുകയും ചെയ്‌തു വരുന്നു.
പരസ്യ വരുമാനം ?തകര? യുടെ ഉദ്ദേശ്യ ലക്ഷ്യമേ അല്ല. തകര കൈപ്പറ്റി മാത്രം പരിചയമുള്ള ശൈലനെ മലപ്പുറം ബ്ലോഗ്‌ ശില്‌പശാലയില്‍ വെച്ചാണ്‌ ആദ്യമായി കാണുന്നത്‌.

ബ്ലോഗിന്റെ അനന്ത സാദ്ധ്യതകളെ കുറിച്ച്‌ പറഞ്ഞുള്ള കത്തികയറ്റി ശൈലനെ ഞാനങ്ങ്‌ വധിച്ചു ഒരുപാട്‌ നേരം......
“വെറുതെ വിടിഷ്‌ടാ....ഞാന്‍ ബ്ലോഗറാകാം സമ്മതിച്ചു.?“

തകര വേനല്‍ ചൂടില്‍ കരിഞ്ഞാലും ബ്ലോഗില്‍ തകര നട്ടാല്‍ ചത്തു മണ്ണടിഞ്ഞാലും ഭൂലോകത്തെ തകര വാടുകയോ ചിതലു തിന്നുകയോ ഇല്ല. ശൈലന്‌ സംഗതി തിരിഞ്ഞിട്ടുണ്ട്‌. നമുക്ക്‌ തകരയിലെ വിഭവങ്ങള്‍ക്കായി കാത്തിരിക്കാം
ഇവരാരപ്പാ?

പുലിയുടെ ക്യാപ്പ്‌ മുമ്പോട്ട്‌, പുപ്പുലിയുടെ ക്യാപ്പ്‌ പിറകോട്ട്‌, കഴുത്തില്‍ ക്യാമറ, ഒട്ടിയിരുപ്പ്‌, ഒട്ടിനടത്തം. ക്യാമറ ഫ്‌ളാഷ്‌ പടപടാന്ന്‌ മിന്നുന്നുണ്ടായിരുന്നു. ബൂലോകത്തെ ഈ സയാമിസ്‌ ഇരട്ടകള്‍ മലപ്പുറം ശില്‌പശാലയെ കൊഴുപ്പിക്കുന്നതില്‍ പങ്കുവഹിച്ചു.

വല്യോനും വല്യപുള്ളിയും


ഞങ്ങടെ പത്രാസ്‌
ഇത്‌ അക്കാദമി വക സ്വന്തം വണ്ടി.
സ്വന്തമെന്ന്‌ പറയാന്‍ ഇങ്ങനെ പല സെറ്റപ്പും ഇനി അക്കാദമിക്കുണ്ടാകും. ലക്ഷങ്ങള്‍ ഫണ്ടിലേക്ക്‌ വാഗ്‌ദാനം ചെയ്‌ത്‌ പണചാക്കുകളും ചില ഏജന്‍സികളും ക്യൂ നില്‍ക്കുകയാണ്‌.

ഞങ്ങള്‍ ഇനി ഒരു ശില്‌പശാല നടത്താന്‍ ലക്ഷങ്ങള്‍ റേറ്റ്‌ പറയാന്‍ പോകുകയാണ്‌.
ഇപ്പോള്‍ തന്നെ ശില്‌പശാലക്ക്‌ ആതിഥ്യമരുളി നൂറ്‌ നൂറ്‌ ഓഫറാണ്‌ വരുന്നത്‌. വിമര്‍ശക പരിശകള്‍ ചെവിയില്‍ നുള്ളിക്കോ.
സിംഗപ്പൂരിലെ മലയാളം സംഘം സ്‌പോണ്‍സര്‍ ചെയ്യുന്ന ബ്ലോഗ്‌ മീറ്റ്‌ അടുത്തെത്തി. സംഗതി കഴിഞ്ഞേ വിവരം ഭൂലോകരറിയൂ അല്ലെങ്കില്‍ പാര തുളഞ്ഞു കയറിയാലോ എന്ന പേടിയാണ്‌. ആറ്‌ പേര്‍ക്കുള്ള ഫ്‌ളൈറ്റ്‌ ടിക്കറ്റാണ്‌ വാഗ്‌ദാനമുള്ളത്‌.
സിഗപ്പൂര്‍ ട്രിപ്പില്‍ ഇടം കിട്ടാന്‍ അക്കാദമിക്കാര്‍ അടികൂടുമെന്ന്‌ ആരും കരുതണ്ട. ഒക്കെ ശാന്തമായി നടക്കും.
******************************************************************************
മ്യൂസിക് ബ്ലോഗ് ക്ലാസ്സില്‍ നോട്ടുകുറിക്കുന്ന മന്‍സൂര്‍..മഴത്തുള്ളികിലുക്കത്തില്‍ ഇനി സംഗീതവും കേള്‍ക്കാം..

സദസ്സിലെ സൌഹ്രുദം..

ഇവര്‍ രണ്ടു വീരന്മാരാണ് മലപ്പുറം മണ്ണില്‍ ബ്ലോഗുകൊടി നാട്ടാന്‍ കാരണക്കാര്‍..ശരിയാക്കിത്തരാം..

കോട്ടപ്പടി ഗ്രെയ്സ് ഹോട്ടലിലെ വളര്‍ത്തു മീനുമായി സല്ലപിക്കുന്ന ഇതള്‍നദി.

“ബ്ലോഗ് മീറ്റോ കൊള്ളാം..ഇവിടിങ്ങനെ പല തരികിട ഏര്‍പ്പാടും നടക്കാറുണ്ട്..”

‘ഇന്‍ഫോ കൈരളി’ അബ്ദു മാഷിന്റെ മകള്‍

ബബിള്‍ഗമെന്ന്‌ കേട്ടിട്ടുണ്ട്‌. ബ്ലോഗ്‌ പഞ്ചാര മിഠായിയാണെന്ന്‌ പറഞ്ഞാണ്‌ ഉപ്പ കൂട്ടിക്കൊണ്ടു വന്നത്‌.
ഈ ചേട്ടന്മാര്‍ക്ക്‌ വേറെ പണിയൊന്നുമില്ലേ?

മടിക്കണ്ടാ പുറത്തേക്കു വരൂ മാഷേ..
അനോണിയായി അണിയറയില്‍ നില്‍ക്കാനായിരുന്നു താല്പര്യം..ശില്പശാല കാരണം ഇപ്പോ രംഗത്താണു സജീവം..

കുറുമാനും മന്‍സൂറും..

ശിവയും എസ്.കെ.ചെറുവത്തും

ഏറനാടന്‍ നടന്‍ കൂടിയാണ്..ശിവക്ക് ഒരു തമിഴ് ഫിലിംസ്റ്റാര്‍ ലുക്കുമുണ്ട്.ശിവ ബ്ലോഗുന്ന നേരം കൊണ്ട് ചെന്നൈക്കു വണ്ടി കയറൂ..രജനികാന്തിനു ഒരു പിന്മുറക്കാ‍രന്‍ ഭൂലോകത്തുനിന്നാവട്ടെ..

ഏറനാടന്‍ ബുധനാഴ്‌ച അബുദാബിക്ക്‌ പറക്കും. മന്‍സൂറും ഉടനെ ആകാശ സഞ്ചാരം നടത്തുമെന്നു പറയുന്നു. അന്നം തേടി ഭൂലോകത്തിന്റെ ഏതുമുനമ്പിലെത്തിയാലും ഭൂലോഗത്ത്‌ ഒരു മൗസ്‌ ക്ലിക്കിലൂടെ നമുക്കെന്തും സംവാദിക്കാമല്ലോ

ബ്ലോഗ് സൗഹൃദത്തിന്റെ ഊഷ്മളത
ശില്‌പശാലയ്‌ക്കൊത്തു ചേരുന്നവരുടെ സൗഹൃദ വേളകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ചിലരുടെ നല്ല ഓര്‍മ്മകളില്‍ ഒന്നായി മാറാം.

സദസ്സിലെ സൗഹൃദം

നിത്യന്‍ എല്ലായിടത്തും സാനിദ്ധ്യമറിയിക്കാറുണ്ട്. ബാംഗളൂര്‍ നിന്നും ദ്രിശ്യനും വന്നു പോയി..

മലബാറി, മൈന

പ്രവാസി മലയാളി സാന്നിദ്ധ്യം
അക്കാദമിയുടെ എല്ലാ ശില്‌പശാലകളും പ്രവാസി മലയാളികളുടെ സാന്നിദ്ധ്യംകൊണ്ട്‌ ധന്യമാകാറുണ്ട്‌.
പ്രവാസികളാണല്ലോ മലയാളം ബ്ലോഗിന്‌ പ്രചാരം ലഭിക്കാന്‍ ഹരിശ്രീ കുറിച്ചത്‌. കോഴിക്കോട്‌ വിശ്വപ്രഭയും, ഏറനാടനും തൃശൂര്‍ വിശ്വപ്രഭയും, തിരുവനന്തപുരത്ത്‌ ആലിഫും കാപ്പിലാനും, ഇവിടെ മലപ്പുറത്ത്‌ കൂറുമാനും കുട്ടന്‍ മേനോനും ഏറനാടനും മന്‍സൂര്‍ നിലമ്പൂറും എത്തിയിരുന്നു

തോന്ന്യാസി കുട്ടന്റെ ഹൃദയ വേദന
മലപ്പുറത്ത്‌ വെച്ച്‌ ഹൃദയം തുറന്ന തോന്ന്യാസി, ചൂണ്ടയില്‍ ആണ്ടിപ്പെട്ടിയിലെ തമിഴ്‌ പെണ്‍കുട്ടികളൊന്നും കൊത്തുന്നില്ലെന്ന്‌ സങ്കടപ്പെട്ടു. കല്യാണാലോചന അക്കാദമി ഏറ്റെടുത്താലോ? നമ്മുടെ കൂട്ടത്തിലെ ഇളമൈ പയ്യനല്ലേ...... തോന്ന്യാസിയുടെ മംഗല്യ ദിനം നമുക്ക്‌ ഉഗ്രന്‍ ബ്ലോഗു മീറ്റ്‌ ആക്കാം.

കുറുമാന്‍,മൈന,കണ്ണൂരാന്‍..

തോന്ന്യാക്ഷരങ്ങളുമായി ആണ്ടിപ്പെട്ടിയില്‍ നിന്ന്..

മഴത്തുള്ളീകിലുക്കം

പാരന്‍പര്യ വിഷചികിത്സക സര്‍പ്പഗന്ധിയുമായി

പച്ചക്കുതിരയിലൂടെയാണ് കുട്ടന്മേ‍നോന്‍ സംവദിക്കുന്നത്..
ഏറനാടന്‍ ചരിതങ്ങളുമായി..‍

ജബ്ബാര്‍ മാ‍ഷും യുക്തിവാദവും


പോസ്റ്ററുകളില്‍ ബ്ലോഗര്‍മാര്‍ക്ക്‌ വ്യത്യസ്ഥ വീക്ഷണവും നിലപാടുകളും ഉണ്ടാകാം. എന്നാല്‍ ബ്ലോഗുന്നവരുടെ കൂട്ടായ്‌മയ്‌ക്ക്‌ മറ്റെവിടെയും ഇല്ലാത്ത ഒരു ഊഷ്‌മളതയുണ്ട്‌. രാഷ്‌ട്രീയക്കാരുടേയും, മതങ്ങളുടേയും വിവധ ഓര്‍ഗനൈസേഷന്റേയും കൂട്ടായ്‌മകളിലും സെനിനാറുകളിലും പഠന ക്യാമ്പുകളിലും പഠനക്ലാസ്സുകളിലും ഒരേ ചുവയുള്ളവരാണ്‌ ഒത്തുകൂടാറുള്ളത്‌. എന്നാല്‍ ബ്ലോഗു കൂട്ടായ്‌മക്ക്‌ വിശാല പ്ലാറ്റ്‌ഫോമാണുള്ളത്‌. രാഷ്‌ട്രീയ/മത/ലിംഗ/വര്‍ണ്ണ/വര്‍ഗ്ഗ/ജാതി/ബഡാ ബ്ലോഗര്‍/ചോട്ടാ ബ്ലോഗര്‍ എന്ന തരംതിരിവില്ല. ഉദ്‌ഘാടനമില്ല, അദ്ധ്യക്ഷ പ്രസംഗമില്ല.





മണലാരണ്യത്തില്‍ തഴച്ചുവളര്‍ന്ന ചെറിക്കു വളരാന്‍ മലപ്പുറം മണ്ണിലും വളക്കൂറുണ്ട്‌.
ഐ.ടി. സാക്ഷരത നേടിയ മലപ്പുറം മനസ്സും ബ്ലോഗിലൂടെ ഭൂലോഗം കീഴടക്കുമെന്ന്‌ ഉറപ്പ്‌.
ശില്പശാല ദിവസം മലപ്പുറത്തെ ഒരു വീട്ടുമുറ്റത്തുനിന്നും എടുത്ത പടമാണിത്.